Friday, November 4, 2011

ഇതൊരു പുഴയായിരുന്നു

ഇതൊരു പുഴയായിരുന്നു 
  
അവളുടെ പേര്‍ നിള എന്നായിരുന്നു
അവള്‍ സ്വച്ഛമായി ഒഴുകിയിരുന്നു ഇതിലൂടെ
വരധായിനിയയിരുന്നു അവള്‍
അമൃതാവാഹിനിയയിരുന്നു
അന്നമൂട്ടുന്ന മാതാവായിരുന്നു
അതിനാല്‍ അമ്മേ എന്നെവരും അവളെ വിളിച്ചു
           
          ഊര്‍ജധായിനിയായിരുന്നു അവള്‍
          കൈരളി വയ്മോഴിയായ്‌ കിളിക്കൊഞ്ചളില്‍
          തത്ത്തിക്കളിച്ചത് അവളുടെ മടിയില്‍
          അവളുടെ മക്കളുടെ പെരുമ ഈരേഴു ലോകവും
          പുകള്‍ പെററതായിരുന്നു

മാമാങ്കം  പെരുമയോടതിന്‍ മടിയില്‍  നടമാടിയിരുന്നു
അവളെ കുറിച്ചത്രെ മലയാളനാടിന്‍ കവികള്‍
സുന്ധരഗീതങ്ങള്‍ പാടിയത്
അവളായിരുന്നു ഒരുനാടിന്റെ അകെയും ജീവനാഡി


പക്ഷെ ഇന്നോ അവളൊരു മണലാരണ്യം, അവളുടെ മക്കളാല്‍ എത്രവട്ടം  അവള്‍ മാനഭങ്ങപ്പെട്ടിരിക്കുന്നു ആവസാനമൊരു നേര്‍ത്ത നാടീമിടിപ്പുമായ്
ഒരിറ്റു ധാഹജലതിനായ്‌ കേഴുന്നു

   

-- മാതാ പിതാ ഗുരു ദൈവം --

കനിവിന്റെ കന്മദം കവിളില്‍ അമൃതായ്‌ പകര്‍ന്നവള്‍ അമ്മ 
കുളിരായ് സ്നേഹം നെറ്റിയില്‍ ചുടുച്ചുംബനമായ് തന്നയാള്‍ അച്ഛന്‍ 
അറിവിന്റെ ആദ്യാക്ഷരങ്ങള്‍ വിരിയിച്ചവരാരോ അവര്‍ ഗുരുക്കന്മാര്‍ 
അതിനായീ ജീവിതമെനിക്കുനല്കിയവനരോ അതു ദൈവം 

       -- മാതാ പിതാ ഗുരു ദൈവം --

മഴ



 ഇറയത്തു തെരു തെരെ പൊഴിയുന്ന മഴ തന്റെ 
കൈകളില്‍ കുളിരിന്റെ ധ്വനി മുഴക്കി 
അതിരിടും തൊടിയിലെ ചെടികളില്‍ പിടയുന്ന 
തുള്ളികള്‍ മേളമായ് തുടിമുഴക്കി 

അകലെ മരത്തിന്റെ കൊമ്പത്തു കൂട്ടിലായ്
കുറുകുന്ന കിളികളോ കൊക്കുരുമ്മി 
ചലപിലം ചിന്നം പൊഴിയുന്ന മഴയുടെ
താളത്തിത്തിനൊപ്പം ഗാനമോതി  

ഇറയത്തിരുന്നു ഞാന്‍ മഴതന്‍ മധുരമാം 
ശ്രുതിചെര്‍ന്ന സംഗീതമാസ്വതിക്കാന്‍
പ്രണയമോ വിരഹമോ കോപമോ ശോകമോ 
തിരിയാതെ ഞാനാങ്ങലിഞ്ഞിരുന്നു